Thursday 31 March 2011

വരയാടുകള്‍

കഴിഞ്ഞ വേനല്‍ അവധിക്കു മെയ്‌ ദിനത്തില്‍ എറണാകുളത്തുനിന്നും മൂന്നാറിലേക്ക് ഒരു യാത്ര, നാലുപേരടങ്ങുന്ന ഓഫീസില്‍ നിന്നും കുടുംബസമേതം 17പേര്‍. ആറുമണിക്ക് യാത്രതിരിച്ചു പന്ത്രണ്ടു മണിയോടെ മൂന്നാര്‍ എത്തി. യാത്ര തിരിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ കയറ്റം തുടങ്ങി, വാളുവെപ്പുകാര്‍ അവിടവിടെ ഊഴമിട്ടു തുടങ്ങി. പ്ലാസ്റ്റിക് കവറുകള്‍ കൈവശം കരുതിയിരുന്നതിനാല്‍ രക്ഷപെട്ടു. രാജമലയില്‍നിന്നും വരയാടുകളെ കാണുവാനായി പോകാമെന്ന് തീരുമാനമായി. അവിടേക്ക് പോകുന്നതിനുള്ള വാഹനം കാത്ത് ക്യുവില്‍ നില്‍പ്പായി. പൊരിവെയിലില്‍ നില്‍ക്കുമ്പോള്‍ കൂട്ടത്തില്‍നിന്നു കമെന്റ് 

'അല്പം തണുപ്പ് പ്രതീക്ഷിച്ചാണ് ഇവിടെ വന്നത് ഇതിപ്പോ കൊച്ചിയെ വെല്ലും'.

ഒരു വാന്‍ വന്നു കുറച്ചാളുകള്‍ പോയപ്പോള്‍ അവിടത്തെ ഷെഡിലേക്ക് ഞങ്ങള്‍ കയറി കുറച്ചു കഴിഞ്ഞപ്പോള്‍ പുറകില്‍ ആളുകള്‍ വന്നു നിറഞ്ഞു. സിനിമ തീയേറ്ററില്‍ ടിക്കറ്റ്‌ കൌണ്ടരിലേക്കുള്ള ക്യു മാതിരി.

ഞങ്ങളുടെ എംടി ക്യുവില്‍ നില്‍ക്കാതെ വേറെ വഴിയില്‍ ടിക്കറ്റ്‌ കിട്ടുമോ എന്ന് നോക്കട്ടെയെന്നു പറഞ്ഞു പോയി. മുന്നിലെ കൌണ്ടറില്‍ ചെന്നപ്പോള്‍ ആരോ പറഞ്ഞു ഏതെങ്കിലും ഒരു കുട്ടിയെ കൊണ്ടുവന്നു നിറുത്തിയാല്‍ ടിക്കറ്റ്‌ എടുക്കാമെന്ന്. വെപ്രാളക്കാരനായ എംടി കേട്ടതുപാതി കേള്‍ക്കാത്തത് പാതി ഓടിവന്ന് ഞങ്ങളുടെ കൂട്ടത്തിലൊരു കുട്ടിയെ വിളിച്ചുകൊണ്ടു പോയി മുന്നില്‍ നിര്ത്തി. ഇനി ക്യുവില്‍ നില്‍ക്കെണ്ടല്ലോ എന്ന് കരുതി ഞങ്ങളില്‍ ചിലര്‍ തിക്കി പുറത്തിറങ്ങി. കുറച്ചുപേര്‍ വിശ്വസിക്കാതെ അവിടെ നിന്നു, പെട്ടെന്ന് സര്‍ വന്നു പറഞ്ഞു ക്യു നിന്ന ആളുകളുടെ തലയെന്നിയെ ടിക്കറ്റ്‌ നല്‍കൂ എന്ന്, പിന്നെയും ഉന്തി തള്ളി അകത്തേക്ക്, പുറകില്‍ നില്‍ക്കുന്നവരുടെ ചീത്ത വേറെ.

സംഘത്തിലെ ആണുങ്ങള്‍ മാറി നിന്ന് ചര്‍ച്ച, ഇനി വണ്ടി വന്നു വരയാടുകളെ കാണാന്‍ പോയാല്‍ സമയം പോകും, ഒരു പക്ഷെ വരയാടിനെ കാണുകയുമില്ല, യാത്ര വെറുതെയാകും, ഇപ്പോള്‍ തന്നെ ഒരു മണി ആയി. അങ്ങനെ പ്രോഗ്രാം ക്യാന്‍സല്‍ ചെയ്തു, അപ്പോഴേക്കും ലൈന്‍ കുറച്ചു മുന്നിലെത്തി. ആര്‍ക്കും തിരിച്ചു ഇറങ്ങാനാവാത്ത അവസ്ഥ, അവിടെ കമ്പി അഴി പകുതിയേ ഉള്ളൂ, താഴത്തെ കമ്പിയില്‍ ചവുട്ടി മുകളിലെ കമ്പിയില്‍ ഇരുന്നു പതുക്കെ കാല്‍ പുറത്തേക്കു വെച്ചാല്‍ ചാടിപ്പോരാം, പണ്ട് നാട്ടിലുണ്ടായിരുന്ന മുള്ള് വേലി ചാടിക്കടന്ന കാര്യം മുതിര്‍ന്ന സ്ത്രീകള്‍ പറഞ്ഞു, ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക് അങ്ങനെ ഒരു അവസരം ഇല്ലല്ലോ, കാരണം ഞങ്ങള്‍ വളര്‍ന്നപ്പോള്‍ മതിലുകള്‍ കേട്ടിപ്പോക്കിയില്ലേ, ഇതൊക്കെ പറഞ്ഞു അവര്‍ ഞങ്ങളെ കളിയാക്കി, ഞങ്ങള്‍ പതുക്കെ ഇരുന്നു പുറത്തിറങ്ങി, പക്ഷെ സാരി ഉടുത്ത മുതിര്‍ന്നവര്‍ പെട്ട് പോയി, കാരണം അവര്‍ക്ക് കാലു പതുക്കെയാനെങ്കിലും പൊക്കാന്‍ പറ്റില്ല, അവസാനം ഞങ്ങള്‍ പതുക്കെ അവരെ ഇരുത്തി കാലുകള്‍ ചേര്‍ത്ത് പിടിച്ചു അവിടെനിന്നും ഇറക്കി.

അപ്പോള്‍ പുറകില്‍ നിന്നും കമ്മെന്റ് 'ദാ  വരയാടുകള്‍ പോണു' അവര്‍ക്ക് വഴി മാറി കൊടുക്ക്‌, അതുവരെ പുരകിലുള്ളവരെ ഞങ്ങളുടെ പരാക്രമം കണ്ടിരുന്നുള്ളൂ, പുറകില്‍ നിന്നും ആരൊക്കെയോ ഇത് വിളിച്ചു പറഞ്ഞതും മുന്നില്‍ നിന്നവരും ഞങ്ങളെ തിരിഞ്ഞു നോക്കി, എല്ലാവരും ചിരി,  വരയാടിനെ കാണണമെങ്കില്‍ ഇനി പുറത്തു പോകേണ്ട ഇവരാണല്ലോ യഥാര്‍ത്ഥ വരയാടുകള്‍, ഞങ്ങള്‍ ചൂളി അവിടെ നിന്നും പോന്നു.   

5 comments:

ശ്രീ said...

വരയാടുകള്‍ എന്നത് എന്തോ മഹാസംഭവം ആണെന്നായിരുന്നു അവിടെ പോകും വരെ ഞാനും കരുതിയിരുന്നത്. പ്രത്യേകിച്ച് ഒന്നുമില്ല എന്ന് കണ്ടപ്പോള്‍ മനസ്സിലായി.

മൂന്നാറില്‍ കുറേ തവണ പോയിട്ടുണ്ട്... നീലക്കുറിഞ്ഞി പൂത്തപ്പോള്‍ ഉള്‍പ്പെടെ!

ഷമീര്‍ തളിക്കുളം said...

വരി വരി വരയാടുകള്‍...!

Jenith Kachappilly said...

:)

ഫസലുൽ Fotoshopi said...

അല്പം ഫോട്ടോകൾ കൂടെ ഉണ്ടെങ്കിൽ വളരെ നന്നായിരുന്നു.

ബെഞ്ചാലി said...

വരയാടുകള്‍... :)