പുതിയ വീട്ടിലേക്കു താമസം മാറിയതെ ഉണ്ടായിരുന്നുള്ളു ഞങ്ങള്‍, വലിയ വീടും പരിസരവും കളിയ്ക്കാന്‍ ധാരാളം കൂട്ടുകാരും, പക്ഷെ രാത്രി കാലങ്ങളില്‍ വീടിന്റെ പിന് ഭാഗത്തേക്ക് നോക്കുവാന്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഭയമായിരുന്നു കാരണം രണ്ടു പുളി മരങ്ങളായിരുന്നു, ഒന്ന് പിന്‍ഭാഗത്ത് അതിരിനോട് ചേര്‍ന്ന് മൂലയ്ക്കും മറ്റൊന്ന് മധ്യഭാഗത്തായി അതിരിനോട് ചേര്‍ന്നും, തടിയന് മരത്തില്‍ ശര്‍ക്കര പോലെ മധുരമുള്ള പുളിയും, മൂലയിലെ മെല്ലിച്ച മരത്തില്‍ പുളിയന്‍ പുളിയും, പകല്‍ ആ മരത്തില്‍ ഊഞ്ഞാലാടിയും, ഒളിച്ചു കളിയും ഉണ്ടെങ്കിലും രാത്രിയായാല്‍ വീടിനു പിന് ഭാഗത്ത് ഞങ്ങള്‍ നോക്കാറ്പോലുമില്ല
യഥാര്‍ത്ഥ കാരണം മറ്റൊന്നായിരുന്നു ഞങ്ങളുടെ വീട്ടിലേക്കു വരുന്ന വഴിയില്‍ ധാരാളം മരങ്ങളുള്ള ഒരു വീടുണ്ടായിരുന്നു അവിടെ ഇടവഴിയോടു ചേര്‍ന്ന് ഭീമാകാരമായ ഒരു പുളി ഉണ്ടായിരുന്നു. അമ്മ ഞങ്ങളെ ആ വീട്ടില്‍ അടുത്ത വീട്ടിലെ കുട്ടികളോടൊപ്പം മത പഠനത്തിനു ചേര്‍ത്തു അവിടുത്തെ ഗൃഹനാഥയാണ് ടീച്ചര്‍. അവര്‍ ഞങ്ങളെ അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം ജിന്നുകളെയും, മാലാഖമാരേയും കുറിച്ചുള്ള കഥകള്‍ പറഞ്ഞു തരുമായിരുന്നു, കുട്ടികളില്‍ ദൈവ ഭയമുണ്ടാക്കാനായി അവര്‍ ഭയപ്പെടുത്തുന്ന പല കഥകളും പറഞ്ഞു തന്നു. അങ്ങനെയിരിക്കെയാണ്കൂട്ടുകാരില് ആരോ പറഞ്ഞത് തെക്ക് ഭാഗത്തെ പുളിയില്‍ ജിന്നുണ്ടെന്നു. പിന്നീട് ഓരോ ദിവസവും ട്യൂഷന് കഴിഞ്ഞു സന്ധ്യക്ക് ആ വഴി വരാന്‍ ഞങ്ങള്‍ മടിച്ചു, മറ്റു വഴിയില്ലാത്തതിനാള് ഞങ്ങള്‍ ആ വീടെത്തുമ്പോഴേക്കും കണ്ണുമടച്ച് ഒറ്റ ഓട്ടമാണ്, അല്ലെങ്കില്‍ ആ വീടിനു മുന്നുള്ള വീടിനടുത്ത് വലിയവരാരെങ്കിലും വരുന്നത് കാത്ത് നില്ക്കും.
ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആ പുളിയും ആ അമ്മയും ആ ഷീറ്റിട്ട വീടുമില്ല. ഞങ്ങളുടെ ഭയത്തെ ഓര്‍ത്തു ചിരിയും വരും. അപ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മ വരും, കോളേജ് പഠന കാലത്ത് ലക്ചറര്‍ ക്ലാസ്സ് എടുക്കുമ്പോള്‍ ഏതോ പാഠ ഭാഗത്തായി മതം വിഷയമായി വന്നപ്പോള്‍ സാറ് ചോദിച്ചു കുട്ടികളെ ഒന്നില്ലെങ്കില്‍ മതമില്ല അതെന്തെന്നു പറയാമോ, പലരും പല ഉത്തരങ്ങളും പറഞ്ഞു, ആര്‍ക്കും സാറ് ഉദ്ദേശിക്കുന്നത് എന്തെന്ന് മനസ്സിലായില്ല, അവസാനം സാര്‍ പറഞ്ഞു അന്ധവിശ്വാസം. ശരിയല്ലേ അന്ധമായ വിസ്വസമല്ലേ എല്ലാത്തിന്റെയും കാതല്‍. ഭയം പോലും വിശ്വാസത്തെ കൂട്ടുപിടിച്ചിരിക്കുന്നു.
യഥാര്‍ത്ഥ കാരണം മറ്റൊന്നായിരുന്നു ഞങ്ങളുടെ വീട്ടിലേക്കു വരുന്ന വഴിയില്‍ ധാരാളം മരങ്ങളുള്ള ഒരു വീടുണ്ടായിരുന്നു അവിടെ ഇടവഴിയോടു ചേര്‍ന്ന് ഭീമാകാരമായ ഒരു പുളി ഉണ്ടായിരുന്നു. അമ്മ ഞങ്ങളെ ആ വീട്ടില്‍ അടുത്ത വീട്ടിലെ കുട്ടികളോടൊപ്പം മത പഠനത്തിനു ചേര്‍ത്തു അവിടുത്തെ ഗൃഹനാഥയാണ് ടീച്ചര്‍. അവര്‍ ഞങ്ങളെ അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതിനോടൊപ്പം ജിന്നുകളെയും, മാലാഖമാരേയും കുറിച്ചുള്ള കഥകള്‍ പറഞ്ഞു തരുമായിരുന്നു, കുട്ടികളില്‍ ദൈവ ഭയമുണ്ടാക്കാനായി അവര്‍ ഭയപ്പെടുത്തുന്ന പല കഥകളും പറഞ്ഞു തന്നു. അങ്ങനെയിരിക്കെയാണ്കൂട്ടുകാരില് ആരോ പറഞ്ഞത് തെക്ക് ഭാഗത്തെ പുളിയില്‍ ജിന്നുണ്ടെന്നു. പിന്നീട് ഓരോ ദിവസവും ട്യൂഷന് കഴിഞ്ഞു സന്ധ്യക്ക് ആ വഴി വരാന്‍ ഞങ്ങള്‍ മടിച്ചു, മറ്റു വഴിയില്ലാത്തതിനാള് ഞങ്ങള്‍ ആ വീടെത്തുമ്പോഴേക്കും കണ്ണുമടച്ച് ഒറ്റ ഓട്ടമാണ്, അല്ലെങ്കില്‍ ആ വീടിനു മുന്നുള്ള വീടിനടുത്ത് വലിയവരാരെങ്കിലും വരുന്നത് കാത്ത് നില്ക്കും.
ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആ പുളിയും ആ അമ്മയും ആ ഷീറ്റിട്ട വീടുമില്ല. ഞങ്ങളുടെ ഭയത്തെ ഓര്‍ത്തു ചിരിയും വരും. അപ്പോള്‍ മറ്റൊരു കാര്യം ഓര്‍മ്മ വരും, കോളേജ് പഠന കാലത്ത് ലക്ചറര്‍ ക്ലാസ്സ് എടുക്കുമ്പോള്‍ ഏതോ പാഠ ഭാഗത്തായി മതം വിഷയമായി വന്നപ്പോള്‍ സാറ് ചോദിച്ചു കുട്ടികളെ ഒന്നില്ലെങ്കില്‍ മതമില്ല അതെന്തെന്നു പറയാമോ, പലരും പല ഉത്തരങ്ങളും പറഞ്ഞു, ആര്‍ക്കും സാറ് ഉദ്ദേശിക്കുന്നത് എന്തെന്ന് മനസ്സിലായില്ല, അവസാനം സാര്‍ പറഞ്ഞു അന്ധവിശ്വാസം. ശരിയല്ലേ അന്ധമായ വിസ്വസമല്ലേ എല്ലാത്തിന്റെയും കാതല്‍. ഭയം പോലും വിശ്വാസത്തെ കൂട്ടുപിടിച്ചിരിക്കുന്നു.
5 comments:
മതം അന്ധവിശ്വാസമാണെന്ന് പറയാന്‍ കാണിച്ച ധൈര്യത്തിന് കയ്യടി...കൊള്ളാം..പോസ്റ്റ് ഇഷ്ടപ്പെട്ടു...
നന്ദി മഞ്ഞുതുള്ളീ ...
ബൂലോകത്തേയ്ക്ക് സ്വാഗതം
നന്ദി
ഒരു പഴയ ഓർമ്മയെ ഉണർത്തിയതിനു നന്ദി, :)
ഇഷ്ടമാവുന്ന റ്റൈപ്പ് എഴുത്ത്..
Post a Comment